പശ്ചിമേഷ്യയിൽ യുദ്ധഭീതി: യു.എസ്. അഞ്ചാം നാവികപ്പടയ്ക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം; തിരിച്ചടി ശക്തം

Screenshot
പശ്ചിമേഷ്യ: യു.എസ്. ആക്രമണങ്ങൾക്ക് മറുപടിയായി ബഹ്‌റൈനിലെ യു.എസ്. അഞ്ചാം നാവികപ്പടയ്ക്ക് നേരെയും പശ്ചിമേഷ്യയിലെ മറ്റ് യു.എസ്. താവളങ്ങൾക്ക് നേരെയും ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി.) ആക്രമണം നടത്തി. ഹോർമുസ് കടലിടുക്കിന് സമീപം യു.എസ്. അപ്പാച്ചെ ഹെലികോപ്റ്റർ വെടിവെച്ചിട്ടതിന് പിന്നാലെ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങൾക്കുള്ള മറുപടിയായാണ് ഈ നീക്കം.
ബഹ്‌റൈൻ, ജോർദാൻ, കുവൈത്ത് എന്നിവിടങ്ങളിലെ യു.എസ്. കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് 21-ഓളം കേന്ദ്രങ്ങളിലാണ് ഇറാൻ ആക്രമണം നടത്തിയത്. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി മാസങ്ങളായി തുടരുന്ന സംഘർഷമാണ് ഇപ്പോൾ പരസ്യമായ യുദ്ധത്തിലേക്ക് നീങ്ങിയിരിക്കുന്നത്. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളും റഡാർ കേന്ദ്രങ്ങളും ലക്ഷ്യമാക്കി യു.എസ്. മൂന്ന് ഘട്ടങ്ങളായി വ്യോമാക്രമണം നടത്തിയിരുന്നു. സൈനിക അധിനിവേശം തുടർന്നാൽ ഇതിലും ശക്തമായ തിരിച്ചടികൾ നേരിടേണ്ടി വരുമെന്ന് ഐ.ആർ.ജി.സി മുന്നറിയിപ്പ് നൽകി. അതേസമയം, ഇറാന്റെ തെക്കൻ മേഖലകളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും റിപ്പോർട്ടുകളുണ്ട്.








