LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

തലശ്ശേരിയുടെ ജനകീയ ഡോക്ടർ ചന്ദ്രശേഖരൻ അന്തരിച്ചു; ‘നടത്തം’ മരുന്നായി കുറിച്ചുവെച്ച വേറിട്ട വ്യക്തിത്വം

4d7415ea-bb5d-4bbb-a296-4ea81c9a7545.jpg
Spread the love

തലശ്ശേരി: പ്രശസ്ത ഫിസിഷനും ഡയബറ്റോളജിസ്റ്റുമായ തിരുവങ്ങാട് ഹരിപ്രസാദത്തിൽ ഡോ. ചന്ദ്രശേഖരൻ (73) അന്തരിച്ചു. ദീർഘകാലം കോഴിക്കോട് മെഡിക്കൽ കോളേജിൽ സേവനം അനുഷ്ഠിച്ച അദ്ദേഹം, പിന്നീട് വി.ആർ.എസ് (VRS) സ്വീകരിച്ച് തലശ്ശേരിയിലെ സ്വന്തം വസതിയിൽ പ്രാക്ടീസ് ചെയ്തു വരികയായിരുന്നു.

രോഗികൾക്ക് ഏറ്റവും കുറഞ്ഞ മരുന്ന് മാത്രം നൽകുന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. കുറിപ്പടിയിൽ ഒന്നാമത്തെ മരുന്നായി “നടത്തം” എന്ന് മലയാളത്തിൽ എഴുതിവെക്കുന്ന ഡോക്ടറുടെ രീതി തലശ്ശേരിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അസുഖബാധിതനായിരിക്കുമ്പോഴും രോഗികളെ പരിചരിക്കാൻ സന്മനസ്സ് കാണിച്ചിരുന്ന അദ്ദേഹം നാട്ടുകാർക്ക് പ്രിയപ്പെട്ട ജനകീയ ഡോക്ടറായിരുന്നു.

കോടിയേരിയിലെ പരേതരായ കെ. കുഞ്ഞിക്കണ്ണൻ നായരുടെയും പറമ്പത്ത് മാധവി അമ്മയുടെയും മകനാണ്.

• ഭാര്യ: വി.പി. രാധ (റിട്ട. നഴ്സിംഗ് സൂപ്രണ്ട്).

• മക്കൾ: പ്രിയ (മുംബൈ), രാഹുൽ (സീറം ഇൻസ്റ്റിറ്റ്യൂട്ട്, പൂനെ).

• മരുമക്കൾ: ദീപക് (മുംബൈ), അമൃത (അധ്യാപിക, പൂനെ).

• സഹോദരങ്ങൾ: പി. ശാന്തകുമാരി, പി. പ്രഭാകരൻ, പി. പ്രേമകുമാരി, പരേതനായ പി. രാജേന്ദ്രൻ.

സംസ്കാരം നാളെ (വ്യാഴാഴ്ച) രാവിലെ 10 മണിക്ക് കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ നടക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!