അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം; പൊതു സുരക്ഷയ്ക്ക് മുൻഗണന നൽകി സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്

Screenshot
രാജ്യത്തെ തെരുവുനായ പ്രശ്നത്തിൽ നിർണായക നിർദേശങ്ങളുമായി സുപ്രീം കോടതി. പ്രകടമായും അപകടകാരികളും ആക്രമണാത്മക സ്വഭാവമുള്ളതുമായ തെരുവുനായകളെ ദയാവധം ചെയ്യാമെന്ന് കോടതി വ്യക്തമാക്കി. പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം ഹനിക്കാനാകില്ലെന്നും, സർക്കാരുകൾക്ക് ഇക്കാര്യത്തിൽ മൂകസാക്ഷിയാകാൻ കഴിയില്ലെന്നും ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
സ്കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിൽ നിന്ന് നായകളെ വന്ധ്യംകരിച്ച് ഷെൽട്ടറുകളിലേക്ക് മാറ്റണം. നടപടിയെടുക്കുന്ന മുനിസിപ്പൽ ജീവനക്കാർക്ക് നിയമപരിരക്ഷ നൽകണം. എല്ലാ ജില്ലകളിലും എ.ബി.സി സെന്ററുകൾ തുടങ്ങാനും ദേശീയപാതകളിൽ നിന്ന് അലഞ്ഞുതിരിയുന്ന കന്നുകാലികൾ ഉൾപ്പെടെയുള്ള മൃഗങ്ങളെ മാറ്റാനും കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്.









