September 17, 2025

മുസ്ലീം ഹെഡ്മാസ്റ്ററെ ഒഴിവാക്കാന്‍ സ്‌കൂള്‍ വാട്ടര്‍ ടാങ്കില്‍ കീടനാശിനി കലര്‍ത്തി; ശ്രീരാമ സേന നേതാവ് ഉള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റില്‍

img_8444.jpg

ബെംഗളൂരു: കര്‍ണാടകയിലെ ബെലഗാവി ജില്ലയിൽ സ്‌കൂൾ വാട്ടർ ടാങ്കിൽ കീടനാശിനി കലർത്തിയ സംഭവത്തിൽ ശ്രീരാമസേന താലൂക്ക് പ്രസിഡന്റും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ.
മുസ്ലീം വിഭാഗത്തിൽപ്പെട്ട പ്രധാന അധ്യാപകനെ സ്ഥലം മാറ്റാനുള്ള ലക്ഷ്യത്തോടെയായിരുന്നു ഗൂഢാലോചന – എന്നാണ് പൊലിസ് കണ്ടെത്തൽ.

ബെലഗാവിയിലെ സ്‌കൂളിൽ 13 വർഷമായി പ്രധാന അധ്യാപകനായി ജോലി ചെയ്യുന്നത് സുലൈമാൻ ഗൊരിനായിക്ക് ആണ്. അദ്ദേഹത്തിനെതിരെ സംശയം സൃഷ്ടിച്ച് വിദ്യാലയത്തിൽ അസ്ഥിരത സൃഷ്ടിക്കാനാണ് ശ്രമം നടന്നതെന്ന് പൊലീസ് പറയുന്നു.

വാട്ടർ ടാങ്കിലെ വിഷം കലർന്ന വെള്ളം കുടിച്ച 12 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാട്ടര്‍ ടാങ്കിലെ കീടനാശിനി കലര്‍ന്ന വെള്ളം കുടിച്ച് 12 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

അറസ്റ്റിലായവർ
• സാഗർ പാട്ടീൽ – ശ്രീരാമസേന താലൂക്ക് പ്രസിഡന്റ്
• കൃഷ്ണ മദാർ
• നാഗൻ ഗൗഡ പാട്ടീൽ

ഗൂഢാലോചനയുടെ വിശദാംശങ്ങൾ:

കുട്ടികളിലൊരാളെ ഉപയോഗിച്ചാണ് കീടനാശിനി വാട്ടർ ടാങ്കിൽ ഒഴിപ്പിച്ചത്.
മറ്റൊരു ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായി കൃഷ്ണ മദാറിനുള്ള ബന്ധം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ശ്രീരാമ സേന നേതാവ് സാഗര്‍ പാട്ടീല്‍ കൃഷ്ണ മദാറിനെ ഗൂഢാലോചനയില്‍ പങ്കെടുപ്പിച്ചത്. സാഗര്‍ നല്‍കിയ കീടനാശിനി അടങ്ങിയ കുപ്പി മദാര്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് വാട്ടര്‍ ടാങ്കില്‍ ഒഴിപ്പിക്കുകയായിരുന്നു. ഇതിനായി ഒരു പാക്കറ്റ് ചിപ്‌സും ചോക്ലേറ്റും 500 രൂപയും മദാര്‍ തനിക്ക് തന്നതായി കുട്ടി പൊലീസിനോട് പറഞ്ഞു.
വിഷം കലക്കാനുപയോഗിച്ച കുപ്പി സ്‌കൂൾ അങ്കണത്തിൽ നിന്നാണ് പൊലീസ് കണ്ടെടുത്തത്.

മുഖ്യമന്ത്രിയുടെ പ്രതികരണം

സംഭവത്തിൽ കർശനവാക്കുകളുമായി രംഗത്തെത്തിയ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഇത് മതമൗലികവാദവും വര്‍ഗീയ വിദ്വേഷവുമുള്ള രാഷ്ട്രീയത്തിന്റെ ഒരു ഭീകരമുഖം ആണെന്ന് വിമർശിച്ചു.

“മതമൗലികതയുടെ പേരിൽ നിരപരാധിയായ കുട്ടികളുടെ ജീവൻ അപകടത്തിൽ ആക്കാൻ തയ്യാറാകുന്ന മനുഷ്യർ നമ്മുക്ക് നടുക്കമാണ്. ഷരണ്യരുടെ ദേശത്ത് ഇത്തരമൊരു ക്രൂരത ഉണ്ടാകുമെന്ന് വിശ്വസിക്കാനേ കഴിയുന്നില്ല.”

അദ്ദേഹം ശ്രീരാമസേന നേതാവ് പ്രമോദ് മുത്താലിക്ക്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിജയേന്ദ്ര, പ്രതിപക്ഷ നേതാവ് ആര്‍. അശോക എന്നിവർ ഈ സംഭവത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ടെന്നും പറഞ്ഞു.

സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്ന പൊലീസിനെ അദ്ദേഹം അഭിനന്ദിച്ചു.

മതരാഷ്ട്രീയത്തിന് പേരിൽ കുട്ടികളെ ലക്ഷ്യമിടുന്നത് പാടില്ല: മനുഷ്യാവകാശ പ്രവർത്തകരുടെ പ്രതികരണം

വാർഗീയ അജണ്ടയുടെ പേരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുട്ടികളിലും ഇത്തരം ആക്രമണങ്ങൾ ലക്ഷ്യമിടുന്നത് ഭീകരവാദത്തിന്റെ പുതിയ രൂപമായാണ് മനുഷ്യാവകാശ പ്രവർത്തകർ വിലയിരുത്തുന്നത്.
ഇത് രാജ്യത്തെ സാമൂഹിക സദ്ഭാവത്തെയും മതേതരത്വത്തെയും നേരിട്ട് ബാധിക്കുന്ന സംഭവമാണെന്നും, ഇത്തരം സംഘടനകളെയും അവയെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയത്തെയും തടയണമെന്നും അവർ ആവശ്യപ്പെട്ടു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger