വിദേശത്ത് ജോലി വാഗ്ദാനം നൽകി7, 75,000 തട്ടിയെടുത്തു

Screenshot
തലശേരി : വിദേശത്ത് ജോലി വാഗ്ദാനം നൽകി ഭർത്താവിൽ നിന്നും 9 ലക്ഷം രൂപ കൈപറ്റിയ ശേഷം വിസയോ പണമോ നൽകാതെ വഞ്ചിച്ചുവെന്ന യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. തിരുവങ്ങാട് കാവുംഭാഗം സ്വദേശിനി ടി.പി. രമ്യയുടെ പരാതിയിലാണ് ചെന്നൈയിലെ ശരണ്യ (39) , കെ. സുരേഷ് ജോസ് എന്നിവർക്കെതിരെ പോലീസ് വഞ്ചനാകുറ്റത്തിനുകേസെടുത്തത്. പരാതിക്കാരിയുടെ ഭർത്താവ് വി.വി.വിജേഷിന് വിദേശത്ത് ജോലി ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് 2024 ഫെബ്രവരി ഒന്നിനും 2025 ആഗസ്ത് 11 നും ഇടയിലുള്ള കാലയളവിൽ ഗൂഗിൾ പേവഴിയും ബാങ്ക് അക്കൗണ്ട് ട്രാൻസ്ഫർ വഴിയും പേടി എം വഴിയും 9 ലക്ഷം രൂപ പ്രതികൾ കൈപ്പറ്റിയതിൽ വിസ നൽകാതെയും 1,25,000 രൂപ മാത്രം തിരികെ നൽകി ബാക്കി തുകയായ 7, 75,000 രൂപ തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.







