പയ്യന്നൂരിൽ പൂട്ടിയിട്ട വീടുകുത്തിതുറന്ന് 17 പവനും അരലക്ഷം രൂപയും കവർന്നു നിരീക്ഷണ ക്യാമറ തകർത്താണ് കവർച്ച

പയ്യന്നൂർ.വീട്ടുടമ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ പൂട്ടിയിട്ട വീടിൻ്റെ ജനൽ ഗ്ലാസ്തകർത്ത് കമ്പി മുറിച്ച് നീക്കി അകത്ത് കയറിയ മോഷ്ടാവ് 17 പവനും അര ലക്ഷത്തോളം രൂപയും കവർന്നു.പയ്യന്നൂർ സുരഭി നഗറിലെ റേഷൻ ഷോപ്പിന് സമീപം താമസിക്കുന്ന മടത്തുംപടിക്കൽ രമേശൻ്റെ വീട്ടിലാണ് കവർച്ച.അസുഖത്തെ തുടർന്ന് ഇക്കഴിഞ്ഞ ഞായറാഴ്ച മുതൽപയ്യന്നൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇയാളുടെ മൊബൈൽ ഫോണിൽ വീട്ടിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ ബ്ലാങ്കായി കണ്ടതിനെ തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം 4.30 മണിയോടെ വീട്ടിലേക്ക് കുടുംബക്കാരെ പറഞ്ഞയച്ചപ്പോഴാണ് മുൻവശത്തെ വാതിൽ പൂട്ടിയ നിലയിലും ചുമരകിലെ ജനൽ ഗ്ലാസ് തകർത്ത് ജനൽ കമ്പി മുറിച്ച് നീക്കിയതായും കണ്ടത്. മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച 17 പവൻ്റെ ആഭരണങ്ങളും പണവുമാണ് കവർന്നത്. സംഭവത്തെതുടർന്ന് വീട്ടുകാർ പയ്യന്നൂർ പോലീസിൽ വിവരം നൽകി. സ്ഥലത്തെത്തിയ പയ്യന്നൂർ പോലീസ് വീടും പരിസരവും പരിശോധിച്ചു. മോഷണത്തിന് പിന്നിൽ പ്രൊഫഷണൽ സംഘമാണെന്നാണ് സൂചന. ഫോറൻസിക് വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിക്കും.