പിലാത്തറയിൽ കാർ യാത്രികരെ തട്ടികൊണ്ടുപോയി സ്വർണ്ണ കവർച്ച.

പിലാത്തറ: ദേശീയ പാതയിൽ പിലാത്തറയിൽ കാർ യാത്രികരെ തട്ടികൊണ്ടുപോയി സ്വർണ്ണ കവർച്ച. വർഷങ്ങളായി തലശേരിയിൽ താമസിക്കുന്ന സ്വർണ്ണവ്യാപാരിയായ
മഹാരാഷ്‌ട്ര സ്വദേശിയെയും കുടുംബത്തെയുമാണ് കാറിൽ പിന്തുടർന്ന് മാതമംഗലം റോഡിൽ പിലാത്തറ
കോ-ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് കാര്‍ കൊണ്ടുപോയി ആക്രമിച്ച ശേഷം സ്വർണ്ണവുമായി കവർച്ച സംഘം കടന്നു കളഞ്ഞത്. കാറിൽ മഹാരാഷ്ട്ര സ്വദേശിയും ഭാര്യയും രണ്ടു മക്കളും ഡ്രൈവറുമാണുണ്ടായിരുന്നത്. കാർ
അടിച്ചുതകര്‍ത്ത നിലയിലാണ്.
മലപ്പുറം ഭാഗത്തുനിന്നാണ് കാര്‍ വന്നതെന്നാണ് പോലീസിൻ്റെ നിഗമനം
കാറിനകത്തെ സാധനങ്ങളും സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങളും വാരിവലിച്ച് പുറത്തിട്ട നിലയിലാണ്. സ്ഥലത്ത്
ചോരപ്പാടുകളും കാണാനുണ്ട് .
കാറിന്റെ മുന്‍ഭാഗം ഇടിച്ചുതകര്‍ത്ത അക്രമികൾ ഡോറുകള്‍ തുറന്നു യാത്രക്കാരെ ആക്രമിച്ചാണ് കൃത്യം നടത്തിയത്. ഇന്ന് രാവിലെയാണ് നാട്ടുകാർ കാർ കണ്ടത് തുടർന്ന് പരിയാരം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ കവർച്ചക്കിരയായ മഹാരാഷ്ട്ര സ്വദേശി തലശേരി പോലീസിലെത്തി വിവരം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ഇയാളെ പരിയാരം പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചയച്ചിട്ടുണ്ട്.
ഇയാൾ പരിയാരം പോലീസിലെത്തിയാൽ മാത്രമെ സംഭവത്തിലെ ദുരൂഹത നീക്കാൻ കഴിയൂ







