ദൃശ്യ വധക്കേസ് പ്രതി വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയി

കോഴിക്കോട്: പെരിന്തൽമണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് തടവ് ചാടി. വിചാരണ തടവുകാരനായ വിനീഷ്, ആശുപത്രിയിലെ മൂന്നാം വാർഡിൽ ചികിത്സയിലിരിക്കെയാണ് അതിസാഹസികമായി രക്ഷപ്പെട്ടത്.
രക്ഷപ്പെട്ടത് ശുചിമുറി തുരന്ന്
ശുചിമുറിയുടെ ചുമർ തുരന്ന് പുറത്തുകടന്ന പ്രതി പിന്നീട് ചുറ്റുമതിൽ ചാടിയാണ് പുറത്തെത്തിയത്. ഡിസംബർ 10-നാണ് വിനീഷിനെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. ജയിലിൽ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നായിരുന്നു ഇത്.
സംഭവത്തിൽ പ്രതിക്കായി പോലീസ് വ്യാപകമായ തെരച്ചിൽ ആരംഭിച്ചു.






