മകന്‍ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ മാതാവ് മരിച്ചു.

കണ്ണൂർ: കുടുംബവഴക്കിനിടെവീട്ടു ചെലവിന് പണം നൽകാത്തത് ചോദ്യം ചെയ്ത വിരോധത്തിൽ മകൻ കസേരയിൽ ഇരിക്കുകയായിരുന്ന വയോധികയായ മാതാവിനെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ മരണപ്പെട്ടു.അലവിൽ പള്ളിയാം മൂലയിലെ വി. ശാന്ത (88) യാണ് മരിച്ചത് .ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അന്ത്യം.
ഈ മാസം 11 ന് ബുധനാഴ്ച രാത്രി 11 മണിക്കായിരുന്നു സംഭവം വധശ്രമ കേസിൽ മകനായ
അലവിൽ പള്ളിയാം മൂല ലക്ഷം വീട് കോളനിയിലെ വി.സജീവനെ (58) ടൗൺ പോലീസ് അറസ്റ്റു ചെയ്ത് റിമാൻ്റു ചെയ്തിരുന്നു.
മുറ്റത്ത് തലയിടിച്ച് പരിക്കേറ്റ വയോധികയെ ബന്ധുക്കൾ ഏ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു ചികിത്സക്കിടെയായിരുന്നു അന്ത്യം. ഭർത്താവ് പരേതനായ രാമൻ. മക്കൾ:രഞ്ജിനി,സജിനി ,സജീവൻ സജിത, പരേതനായ ബാലൻ. മരുമക്കൾ: പ്രകാശിനി, മനോഹരൻ, സരസ പരേതനായ രവീന്ദ്രൻ, അനിൽകുമാർ.ടൗൺ പോലീസ് മൃതദ്ദേഹം ഇൻക്വസ്റ്റ് നടത്തി.







