December 1, 2025

വാരത്ത് മുസ്ലിംലീഗ് ജില്ലാ നേതാവിനെതിരെ വിമതൻ രംഗത്ത്

img_9221.jpg

(കണ്ണൂർ) | തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ കണ്ണൂർ കോർപറേഷനിൽ മുസ്ലീംലീഗിന് കനത്ത തിരിച്ചടി. കോൺഗ്രസ്സിൽ നിന്ന് ചോദിച്ചുവാങ്ങിയ വാരം ഡിവിഷനിലാണ് മുസ്ലീംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. താഹിറിനെതിരെ വിമത സ്ഥാനാർത്ഥി മത്സരരംഗത്തെത്തിയത്.

വിമത സ്ഥാനാർത്ഥി റയീസ് അസ്അദി

മുസ്ലീംലീഗ് വാരം കടവ് ശാഖ എക്സിക്യൂട്ടീവ് അംഗമായ റയീസ് അസ്അദിയാണ് ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ വിമത സ്വരമുയർത്തി സ്ഥാനാർത്ഥി പ്രചാരണം ആരംഭിച്ചത്. വിമത നീക്കത്തിന്റെ ഭാഗമായി നിരവധി പ്രവർത്തകരെ പങ്കെടുപ്പിച്ച് വാരം തക്കാളി പീടികയിൽ ജനകീയ കൂട്ടായ്മയും കൺവെൻഷനും സംഘടിപ്പിച്ചു. ഈ കൺവെൻഷനിലാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്.

ഏകപക്ഷീയമായ തീരുമാനം’; വിമത വിഭാഗം

ശാഖാ കമ്മിറ്റിയുടെ അഭിപ്രായം മാനിക്കാതെ ജില്ലാ മുസ്ലീംലീഗ് നേതൃത്വം ഏകപക്ഷീയമായാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചതെന്നാണ് വിമത വിഭാഗത്തിന്റെ പ്രധാന ആരോപണം.

  • സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് വരെ ഡിവിഷനിൽ നിന്ന് ഒരാളെ സ്ഥാനാർത്ഥിയായി നിശ്ചയിക്കണമെന്ന ആവശ്യം ഇവർ മുന്നോട്ട് വെച്ചിരുന്നു.
  • ശാഖാ കമ്മിറ്റിയുടെ ആവശ്യം മുസ്ലീംലീഗ് പാർലമെന്ററി ബോർഡിന് മുന്നിൽ എത്തിയില്ലെന്ന കാര്യവും ഇന്നലെ നടന്ന കൺവെൻഷനിൽ ശക്തമായി ഉന്നയിച്ചു.

  • 🚨 ലീഗ് നേതൃത്വം ഗൗരവത്തിൽ

കോൺഗ്രസിൽ നിന്ന് മുസ്ലീംലീഗ് ചോദിച്ചുവാങ്ങിയ സീറ്റിലാണ് സ്വന്തം ജില്ലാ നേതാവിനെതിരെ വിമത സ്വരം ഉയർന്നിരിക്കുന്നത്. ഈ വിമതനീക്കം മുസ്ലീംലീഗ് ജില്ലാ നേതൃത്വം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത് വോട്ടിംഗ് ശതമാനത്തിൽ വലിയ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്.
അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ട് വിമത നീക്കം തണുപ്പിക്കാൻ മുസ്ലീംലീഗ് നേതൃത്വം ശ്രമിക്കുമോ അതോ വിമത സ്ഥാനാർത്ഥി മത്സരരംഗത്ത് ഉറച്ചുനിൽക്കുമോ എന്നറിയാൻ വരും ദിവസങ്ങളിൽ കാത്തിരിക്കാം

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger