ഇരിട്ടി നഗരത്തിൽ ഗതാഗത പരിഷ്കാരം: പാർക്കിംഗിന് കർശന നിയന്ത്രണം; ലംഘിച്ചാൽ പിഴ

Screenshot
ഇരിട്ടി: നഗരത്തിലെ രൂക്ഷമായ ഗതാഗത സ്തംഭനത്തിന് പരിഹാരമായി നഗരസഭ, പോലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പുതിയ ട്രാഫിക് പരിഷ്കാരം ബുധനാഴ്ച മുതൽ നിലവിൽ വരും. സ്വകാര്യ വാഹനങ്ങൾ പാർക്കിംഗ് മേഖലകളിൽ അരമണിക്കൂറിൽ കൂടുതൽ നിർത്തിയിടാൻ അനുവദിക്കില്ല. കൂടുതൽ സമയം ആവശ്യമുണ്ടെങ്കിൽ പേ പാർക്കിംഗ് സംവിധാനം ഉപയോഗിക്കണം. പരിഷ്കാരം ഫലപ്രദമാണോ എന്ന് ഉറപ്പുവരുത്താൻ ദിവസവും നിരീക്ഷണം ഉണ്ടാകും.
പ്രധാന മാറ്റങ്ങൾ:
അരമണിക്കൂർ നിയന്ത്രണം: നിശ്ചിത മേഖലകളിൽ അരമണിക്കൂറിൽ കൂടുതൽ വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെ പിഴ ഈടാക്കും.
നിരോധിത മേഖല: ഇരിട്ടി പാലം മുതൽ റോഡിന്റെ ഇടതുവശം വഴി ഗ്രീൻലീഫ് ഫ്ലവേഴ്സ് വരെ വാഹനങ്ങൾ നിർത്തിയിടാൻ പാടില്ല.
ഇരുചക്ര വാഹനം: ഗ്രീൻ ലീഫ് ഫ്ലവേഴ്സ് മുതൽ മലനാട് റബ്ബർ വരെയുള്ള ഭാഗം ഇരുചക്ര വാഹനങ്ങൾക്കായി ക്രമീകരിച്ചു.

(ബാഗ് ബസാർ – പ്രിയ ഹോട്ടൽ, ഇരിട്ടി പാലം – ഹാൻടെക്സ്, പഴയ പാലം മുസ്ലീം പള്ളി – ബസ് സ്റ്റാൻഡ് തുടങ്ങിയവ ഉൾപ്പെടെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾ ‘നോ പാർക്കിംഗ്’ ഏരിയയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.)







