പോലീസിനെ കയറൂരി വിട്ടാൽ നോക്കി നിൽക്കില്ല – മാർട്ടിൻ ജോർജ്

പയ്യന്നൂർ: പിണറായി സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ശബരിമലയിലെ സ്വർണ്ണക്കൊള്ള വിവാദത്തിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ഷാഫി പറമ്പിൽ എം.പിയെ പോലീസിനെ ഉപയോഗിച്ച് ക്രൂരമായി അക്രമിച്ച സംഭവമെന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്.പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം.പിക്ക് നേരെയുണ്ടായ പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ചു കൊണ്ട് പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ പ്രകടനവും പൊതുയോഗവും ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പോലീസിനെ ഉപയോഗിച്ച് ജനനേതാക്കളെയും കോൺഗ്രസ്സ് പ്രവർത്തകരെയും അടിച്ചൊതുക്കാമെന്നപിണറായി വിജയൻ്റെ മോഹം നടക്കില്ല. പോലീസിനെ കയറൂരി വിടാനാണ് ഭാവമെങ്കിൽ അടിക്ക് തിരിച്ചടിയുണ്ടാകുമെന്നും ഡി.സി.സി പ്രസിഡണ്ട് മുന്നറിയിപ്പ് നൽകി.ബ്ലോക്ക് പ്രസിഡണ്ട് കെ.ജയരാജ് അധ്യക്ഷത വഹിച്ചു.ഡി.സി.സി ഭാരവാഹികളായ രജിത് നാറാത്ത്, എ. പി നാരായണൻ ,
എം .കെ രാജൻ,
പി ലളിത, നേതാക്കളായഅഡ്വ. ഡി കെ ഗോപിനാഥ് , കെ .കെ .ഫൽഗുനൻ ,
എ. രൂപേഷ് , മധു എരമം, പിലാക്കൽ അശോകൻ , കെ. ടി. ഹരീഷ്, പ്രശാന്ത് കോറോം ,വി.വി. ഉണ്ണികൃഷ്ണൻ , ജോസഫ് കട്ടത്തറ. എൻ. വി. ശ്രീനിവാസൻ , ഷീബ മുരളി, ഇ .പി .ശ്യാമള. അത്തായി പത്മിനി ,
പി .വി .പ്രിയ, തുടങ്ങിയവർ സംസാരിച്ചു






